ദക്ഷിണ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ ക്ഷാമം കാരണം യാത്രാവണ്ടികള്‍ ഓടിക്കാന്‍ ചരക്ക് തീവണ്ടി ഓടിക്കുന്നവരെ നിയോഗിക്കുന്നു. ലോക്കോ പൈലറ്റുമാരുടെ കുറവുകാരണം ഇപ്പോള്‍ പാസഞ്ചര്‍ തീവണ്ടികള്‍ കൂടാതെ ചെന്നൈയില്‍നിന്നുള്ള ദീര്‍ഘദൂര തീവണ്ടികളും റദ്ദാക്കുന്ന സാഹചര്യമാണ്. റെയില്‍വേ സര്‍വീസ് ചട്ടം അനുസരിച്ച് 100 ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കില്‍ 130 പേരെ നിയമിക്കണം. ലോക്കോ പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിക്കുമ്പോഴും മൂന്ന് വര്‍ഷം കൂടുമ്പോള്‍ 15 ദിവസം ട്രെയിനിങ്ങിനായി പോകുമ്പോഴും സര്‍വീസ് മുടങ്ങാതിരിക്കാനാണ് കൂടുതല്‍പേരെ നിയമിക്കുന്നത്. ഇപ്പോള്‍ 100 ലോക്കോ പൈലറ്റുമാര്‍ ആവശ്യമായ സ്ഥാനത്ത് 85 പേരെയുള്ളൂ. ഏതാനുംപേര്‍ക്ക് ഒരുമിച്ച് അസുഖം വരുമ്പോള്‍ കൂടുതല്‍ ലാഭകരമല്ലാത്ത യാത്രാവണ്ടികള്‍ റദ്ദാക്കേണ്ടിവരുന്നു. ലോക്കോ പൈലറ്റുമാര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കുന്നെന്നാണ് റെയില്‍വേയുടെ വിശദീകരണം. പാലക്കാട്, തിരുവനന്തപുരം, ചെന്നൈ, മധുര, സേലം ഡിവിഷനുകളില്‍ പല പാസഞ്ചര്‍ തീവണ്ടികളും ഈ മാസം 30-വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍ നികത്താത്തതിനാലാണ് വണ്ടികള്‍ റദ്ദാക്കേണ്ടിവരുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. മതിയായ പരിശീലനം നല്‍കിയ ശേഷമേ ഗുഡ്‌സ് ലോക്കോ പൈലറ്റുമാരെ പാസഞ്ചര്‍ തീവണ്ടികള്‍ ഓടിക്കാന്‍ നിയോഗിക്കാവൂവെന്നാണ് ചട്ടം. ലോക്കോ പൈലറ്റുമാരെ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരായാണ് നിയമിക്കുക. തുടര്‍ന്ന് ഷണ്ടിങ് ലോക്കോ പൈലറ്റ്, ഗുഡ്‌സ് ലോക്കോ പൈലറ്റ്, പാസഞ്ചര്‍ ലോക്കോ പൈലറ്റ്, എക്‌സ്പ്രസ് ലോക്കോ പൈലറ്റ് എന്നിങ്ങനെയാണ് സ്ഥാനക്കയറ്റം. ഒരോ സ്ഥാനക്കയറ്റം നല്‍കുമ്പോഴും ട്രാക്ക് മെയിന്റന്‍സ്, സിഗ്‌നലിങ്, സാങ്കേതികമായ മറ്റ് കാര്യങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കും. മൂന്നുവര്‍ഷം കൂടുമ്പോള്‍ 15 ദിവസം വെറേയും പരിശീലനമുണ്ടാകും. പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടേഷനിലുള്ള 15 ശതമാനത്തോളം ലോക്കോപൈലറ്റുമാരെ തിരിച്ചു വിളിച്ച് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാണ് അമിത ജോലിഭാരം നേരിടുന്ന ലോക്കോപൈലറ്റുമാര്‍ ആവശ്യപ്പെടുന്നത്. കോവിഡ് ബാധിച്ചത് 90 ശതമാനം പേര്‍ക്ക് ലോക്കോ പൈലറ്റുമാരില്‍ 90 ശതമാനം പേര്‍ക്കും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചാല്‍ പരമാവധി ഏഴുദിവസംവരെ മാത്രമാണ് അവധി നല്‍കുന്നതെന്നും ലോക്കോപൈലറ്റുമാര്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....