പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും ഭാര്യയും അറസ്റ്റില്‍. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നഗരത്തില്‍ ഷിര്‍ദിപുരം സര്‍വ ശക്തി പീഠം സായി ബാബ കോവില്‍ നടത്തുന്ന സത്യനാരായണന്‍, ഭാര്യ പുഷ്പലത എന്നിവരാണ് അറസ്റ്റിലായത്. നാലുവര്‍ഷം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. 2016ല്‍ 16കാരിയായ പെണ്‍കുട്ടിയെ ഭാര്യയുടെ സഹായത്തോടെ സത്യനാരായണന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. '12ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുത്തശ്ശിയുടെ വീട്ടിലാണ് ഞാന്‍ താമസിച്ചിരുന്നത്. പതിവുപോലെ 2016 ഏപ്രില്‍ 12നും ഞങ്ങള്‍ ക്ഷേത്രത്തില്‍ പോയി. ഭസ്മം വാങ്ങാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ പുഷ്പലത എനിക്ക് ജ്യൂസ് കഴിക്കാന്‍ തന്നു. രണ്ടു മണിക്കൂറിന് ശേഷം ബോധം തെളിഞ്ഞപ്പോള്‍ നഗ്‌നയായി ഞാന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു' -പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. സമീപത്ത് സത്യനാരായണനും ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിന് ശേഷം നഗ്‌നചിത്രം കാണിച്ച് ആരോടും പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയും കുടുംബവും സ്ഥലം മാറി പോകുകയും 2018ല്‍ വിവാഹം കഴിക്കുകയും ചെയ്തു. 2020 മാര്‍ച്ചില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലിക്കായി പോയതോടെ സത്യനാരായണന്‍ വീണ്ടും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ഭര്‍ത്താവ് വിദേശത്ത് പോയതോടെ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ഭര്‍ത്താവിന് നഗ്‌ന ചിത്രങ്ങള്‍ അയച്ചുനല്‍കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് നിരവധി തവണ പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായും എഫ്.ഐ.ആറില്‍ പറയുന്നു. 2020 ജൂലൈയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇതോടെ സത്യനാരായണനും ഭാര്യയും ഗര്‍ഭഛിദ്രത്തിന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. അതിനിടെ പെണ്‍കുട്ടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വിദേശത്തുനിന്നെത്തുകയും നവംബറില്‍ വിദേശത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇതോടെ വീണ്ടും പെണ്‍കുട്ടിയെ സത്യനാരായണന്‍ കാണാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്താന്‍ ആരംഭിക്കുകയും ചെയ്തു. നഗ്‌നചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുനല്‍കുമെന്നായിരുന്നു ഭീഷണി. ഇതോടെ പെണ്‍കുട്ടി ഭര്‍ത്താവിനെ വിവരം അറിയിക്കുകയും നഗരത്തിലെ വനിത പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി സത്യനാരായണനെയും ഭാര്യയെയും അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....